അനുകരിക്കാന്‍ ശ്രമിച്ചതാണ്, പക്ഷേ പാളിപ്പോയി രഹസ്യം വെളിപ്പെടുത്തി ശ്രീശാന്ത്




 ഒത്തുകളിക്കേസില്‍ തന്നെ കുടുക്കിയ ആ തൂവാലയുടെ പിന്നിലെ രഹസ്യം ശ്രീശാന്ത് വെളിപ്പെടുത്തി. വിസ്ഡണ്‍ ക്രിക്കറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീശാന്ത് അന്നത്തെ ആ തൂവാലയെക്കുറിച്ച്‌ പറഞ്ഞത്. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസതാരം അലന്‍ ഡൊണാള്‍ഡിനെ അനുകരിക്കാന്‍ ശ്രമിച്ചതായിരുന്നുവെന്നും കരിയറില്‍ മോശം പ്രകടനം പുറത്തെടുക്കുന്ന സമയത്ത് തിരിച്ച്‌ ഫോമിലേക്ക് വരാന്‍ അത് സഹായിക്കാറുണ്ടായിരുന്നുവെന്നും ശ്രീശാന്ത് പറഞ്ഞു.
2013 മെയ് അഞ്ചിനാണ് മലയാളി താരം ഒത്തുകളിച്ചുവെന്ന് ആരോപിക്കപ്പെട്ട ഐ.പി.എല്‍ മത്സരം നടന്നത്. അന്ന് ഇടനിലക്കാര്‍ക്കുള്ള സൂചനയായി ശ്രീശാന്ത് തൂവാല പാന്റിനുള്ളില്‍ നിന്ന് പുറത്തേക്ക് കാണുന്ന രീതിയില്‍ ഞൊറിപോലെ മടക്കികുത്തി വെച്ചുവെന്നായിരുന്നു പോലീസ് വാദം. ശ്രീശാന്തിനെതിരെ ദില്ലി പോലീസ് പ്രധാന തെളിവായെടുത്തതും ഈ തൂവാലയാണ്. ആ ഓവറില്‍ ശ്രീശാന്ത് 13 റണ്‍സ് വഴങ്ങിയതും താരത്തെ സംശയമുനയില്‍ നിര്‍ത്തിയിരുന്നു.
വര്‍ഷങ്ങള്‍ക്കുശേഷം കഴിഞ്ഞാഴ്ച്ച ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ വിലക്ക് റദ്ദാക്കി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ സ്കോട്ടിഷ് ലീഗില്‍ കളിക്കാന്‍ ബി.സി.സി.ഐ ശ്രീശാന്തിന് എന്‍.ഒ.സി നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് മലയാളി താരം

Comments